Wednesday, May 21, 2008
Tuesday, May 20, 2008
ബി ഐ പി എല്‍ എന്ന കമ്പനി
ഓഫീസില്‍ പോകാതെ മടി പിടിച്ചിരുന്ന ഒരു ഉച്ചയ്ക്കാണ് ഞാന്‍ ജോലി ചെയ്തിരുന്ന തൃശൂരിലെ ബി ഐ പി എല്‍ എന്ന കമ്പനിയില്‍ നിന്നും കൃഷ്ണകുമാറിന്റെ ഫോണ്‍ വന്നത്, പിറ്റേന്ന് ഓഫീസില്‍ വരുന്നില്ലേ, എന്നും ചോദിച്ചു കൊണ്ട്! കാര്യമെന്താണെന്ന് ചോദിച്ചിട്ടൊന്നും പറഞ്ഞുമില്ല. എന്തോ വലിയ പരാതിയുള്ളതു പോലെയുള്ള അവന്റെ സംഭാഷണം കേട്ടപ്പോള്‍ ആദ്യം ഒരു പന്തികേടു തോന്നി. ഞാനറിയാതെ വല്ല കൊലക്കേസോ, പീഡനമോ ഉപബോധമനസ്സേട്ടന്‍ ഒപ്പിച്ചുവോ? ചെറുപ്പത്തിലേ ബോധമില്ലത്തവന്‍ എന്ന സര്‍ട്ടിഫിക്കറ്റ് വീട്ടുകാര്‍ തന്നിരിന്നതിനാല്‍ അതിനു വളരെയേറെ സാധ്യതയുണ്ടായിരുന്നു.
ഫോണ്‍ വെച്ച ശേഷം ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു. പെട്ടെന്നാണ് എന്റെതുമാത്രമായ, അല്ലെങ്കില്‍ എന്റെ അറിവില്‍ ദൈവം എനിക്കായ് മാത്രം തന്നിട്ടുള്ള വരമെടുത്ത് പ്രയോഗിക്കാന്‍ തിരുമാനിച്ചത്. അതെ!ബാത്രൂമില്‍ കയറി ഒന്നു കുളിപാസ്സാക്കുക? സാധാരണ ഗതിയില്‍ മറന്നു പോയ പല കാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നതും, എന്റെ ജീവിത പങ്കാളിയായ ‘ലോജിക്’ മിന്നുന്നതും അന്നേരമാണ്. രാവിലെ കുളിച്ചതാണ്, വീണ്ടും ശരീരം വൃത്തികേടാക്കണോ? മാത്രമല്ല കുളി കഴിഞ്ഞ് തോര്‍ത്തുന്നതും, തുണിയുടുക്കുന്നതും എനിക്ക് വലിയ കടമ്പയാണ്. അതിനേക്കാളും ഈസിയായി എനിക്ക് തോന്നിയിരുന്നത് പറമ്പില്‍ കടന്ന് മദം പൊട്ടിയ ആനയുടെ ഇഷ്ടവിനോദമായ ‘തെങ്ങു മറിച്ചിടല്‍’ ആണ്. പക്ഷെ അത്രക്കങ്ങട്ട് പോകേണ്ടി വന്നില്ല. കുളിക്ക് മുന്നോടിയായി സ്റ്റോറൂമില്‍ കടന്ന് കയ്യില്‍ കിട്ടിയ എന്തോ ഒരു പലഹാരം വളരെ ആത്മാര്‍ത്ഥതയോടെ തിന്നുന്നതിനിടയിലാണ് കൃഷ്ണന്റെ ഫോണ്‍ വിളിയുടെ ഗുഡന്‍സ് പിടികിട്ടിയത്. ഓഫീസിലെ അന്നത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ രൂപം ഉണ്ടായിരുന്നത് കൊണ്ട് കാര്യം മണത്തു. വീട്ടില്‍ ഞാന്‍ ഇക്കാര്യം ഒന്നും പറഞ്ഞില്ല. വിളിച്ചു വരുത്തി സദ്യ തരാതെ വിട്ടയച്ചാലോ എന്നുള്ള ഒരു സന്ദേഹം ഇല്ലാതിരുന്നില്ല. കൃഷ്ണന്റെ നല്ല സ്വഭാവമനുസരിച്ച് അതില്‍ കൂടുതലും പ്രതീക്ഷിക്കേണ്ടതാണ്!
പിറ്റേന്ന് ഓഫീസിലെത്തിയ എന്നെ കാത്തിരുന്നത് ഒരു സന്തോഷവും, ഒപ്പം ഒരു സങ്കടവുമായിരുന്നു. സന്തോഷം എന്തായിരുന്നു എന്നു വെച്ചാല്‍, ‘ജാവയില്‍‘ ജോലി ചെയ്യാനുള്ള ഒരു അവസരം. പക്ഷെ മദ്രാസ്സിലേക്ക് പോകണമെന്നുള്ളത് തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. വീട്ടില്‍ പറമ്പിലെ പണിക്ക് വന്നിരുന്ന തമിഴരെ കുറെ കണ്ടിട്ടുള്ളതിനാല്‍ അവരോട് വല്ലാത്തൊരു ഇഷ്ടക്കേട് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പോയില്ലെങ്കില്‍ എന്റെ ഭാവി മദ്രാസ് വാസത്തേക്കാള്‍ കുഴങ്ങുമെന്നുള്ളതു കൊണ്ട്, ‘അണ്ണാച്ചികളുടെ’ നാട്ടില്‍ ജോലി ചെയ്യുന്നതിന്റെ ഇഷ്ടക്കേട് ഞാന്‍ പുറത്ത് കാട്ടിയില്ല. (പിന്നീട് ഈ അണ്ണാച്ചികളെ ഞാന്‍ ബഹുമാനിക്കാന്‍ തുടങ്ങി എന്നുള്ളത് വേറെ കാര്യം. നമ്മള് കുറെ കാര്യങ്ങള്‍ അവരെ കണ്ടു പഠിക്കേണ്ടതുണ്ട്.)
അതു വരെ ‘വിഷ്വല്‍ ബേസിക്’ ഉപയോഗിച്ച് മാത്രം ചെറുവക പ്രോഗ്രാമിങ്ങ് ചെയ്തിരുന്ന ഞാന്‍ എങ്ങിനെയെങ്കിലും ജാവയിലേക്കോ മറ്റോ ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അന്ന് ‘ജാവക്കാര്‍‘ ചെയ്യുന്ന കാര്യങ്ങള്‍ നോക്കി കൊതിയോടെ ഇരിക്കുക എന്നുള്ളത് എന്റെ ഹോബിയായി മാറിയിരുന്നു. ഓഫീസിലെ ‘വി ഐ പി സാറന്മാര്‘ എന്നെങ്കിലും കനിയും എന്നുള്ള എന്റെ പ്രതീക്ഷകളൊക്കെ തെറ്റിയിരുന്ന സമയവുമായിരുന്നു അന്ന്. ഓടിച്ചിട്ടു തല്ലിയാലോ അതോ ഉച്ചക്കുള്ള ഇറച്ചിയും മീനും കണ്ടാല്‍ ഒടുക്കത്തെ സ്നേഹം കാണിച്ചിരുന്ന അവന്മാര്ക്ക് ഭക്ഷണത്തില്‍ മായമോ, സോപ്പും പൊടിയോ കലര്‍ത്തി കൊടുത്താലോ എന്നൊക്കെയുള്ള ബുദ്ധികള്‍ ഞാന്‍ മനസ്സിലിട്ട് ഉഷാറാക്കിക്കൊണ്ടിരുന്നു. സെമിനാറുകളിലും, മറ്റു മീറ്റിങ്ങുകളിലും, ഞാനും എന്റെ സഹപ്രവര്‍ത്തകരും ചെയ്യുന്നത് ഒന്നുമില്ലെന്നുള്ള ‘അവരുടെ യാഥാര്‍ഥ്യം‘ എനിക്ക് ‘അത്യാവശ്യം മനസ്സിലായെങ്കിലും‘ കുറച്ചുകാലം പുറത്തുകാണിച്ചില്ല; എന്നു മാത്രമല്ല എനിക്ക് അവരോടുള്ള നീരസം കൂടിക്കൂടി വന്നു. അതിനിടക്കാണ് ബി എസ് എന്‍ എല്‍ ന്റെ ഒരു പ്രൊജെക്റ്റ് വന്നത്. അതിലും ഞാന്‍ ഉണ്ടാകാതിരുന്നപ്പോള്‍ എന്റെ സകല പ്രതീക്ഷയും പോയി. വി ബി യില്‍ ജോലി ചെയ്തിരുന്ന ഞാന്‍, ജാവയില്‍ കടക്കാനുള്ള എന്റെ ആഗ്രഹം കാണിക്കാനായി സെമിനാറുകളില്‍ വി ബി യെ തള്ളിപ്പറഞ്ഞു കൊണ്ടിരുന്നു. അതും പറഞ്ഞ് തമാശിച്ചു എന്നല്ലാതെ, എന്റെ പ്രകടനങ്ങള്‍ക്ക് ഫലം കാണുകയുണ്ടായില്ല.
ഫോണ്‍ വെച്ച ശേഷം ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു. പെട്ടെന്നാണ് എന്റെതുമാത്രമായ, അല്ലെങ്കില്‍ എന്റെ അറിവില്‍ ദൈവം എനിക്കായ് മാത്രം തന്നിട്ടുള്ള വരമെടുത്ത് പ്രയോഗിക്കാന്‍ തിരുമാനിച്ചത്. അതെ!ബാത്രൂമില്‍ കയറി ഒന്നു കുളിപാസ്സാക്കുക? സാധാരണ ഗതിയില്‍ മറന്നു പോയ പല കാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നതും, എന്റെ ജീവിത പങ്കാളിയായ ‘ലോജിക്’ മിന്നുന്നതും അന്നേരമാണ്. രാവിലെ കുളിച്ചതാണ്, വീണ്ടും ശരീരം വൃത്തികേടാക്കണോ? മാത്രമല്ല കുളി കഴിഞ്ഞ് തോര്‍ത്തുന്നതും, തുണിയുടുക്കുന്നതും എനിക്ക് വലിയ കടമ്പയാണ്. അതിനേക്കാളും ഈസിയായി എനിക്ക് തോന്നിയിരുന്നത് പറമ്പില്‍ കടന്ന് മദം പൊട്ടിയ ആനയുടെ ഇഷ്ടവിനോദമായ ‘തെങ്ങു മറിച്ചിടല്‍’ ആണ്. പക്ഷെ അത്രക്കങ്ങട്ട് പോകേണ്ടി വന്നില്ല. കുളിക്ക് മുന്നോടിയായി സ്റ്റോറൂമില്‍ കടന്ന് കയ്യില്‍ കിട്ടിയ എന്തോ ഒരു പലഹാരം വളരെ ആത്മാര്‍ത്ഥതയോടെ തിന്നുന്നതിനിടയിലാണ് കൃഷ്ണന്റെ ഫോണ്‍ വിളിയുടെ ഗുഡന്‍സ് പിടികിട്ടിയത്. ഓഫീസിലെ അന്നത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ രൂപം ഉണ്ടായിരുന്നത് കൊണ്ട് കാര്യം മണത്തു. വീട്ടില്‍ ഞാന്‍ ഇക്കാര്യം ഒന്നും പറഞ്ഞില്ല. വിളിച്ചു വരുത്തി സദ്യ തരാതെ വിട്ടയച്ചാലോ എന്നുള്ള ഒരു സന്ദേഹം ഇല്ലാതിരുന്നില്ല. കൃഷ്ണന്റെ നല്ല സ്വഭാവമനുസരിച്ച് അതില്‍ കൂടുതലും പ്രതീക്ഷിക്കേണ്ടതാണ്!
പിറ്റേന്ന് ഓഫീസിലെത്തിയ എന്നെ കാത്തിരുന്നത് ഒരു സന്തോഷവും, ഒപ്പം ഒരു സങ്കടവുമായിരുന്നു. സന്തോഷം എന്തായിരുന്നു എന്നു വെച്ചാല്‍, ‘ജാവയില്‍‘ ജോലി ചെയ്യാനുള്ള ഒരു അവസരം. പക്ഷെ മദ്രാസ്സിലേക്ക് പോകണമെന്നുള്ളത് തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. വീട്ടില്‍ പറമ്പിലെ പണിക്ക് വന്നിരുന്ന തമിഴരെ കുറെ കണ്ടിട്ടുള്ളതിനാല്‍ അവരോട് വല്ലാത്തൊരു ഇഷ്ടക്കേട് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പോയില്ലെങ്കില്‍ എന്റെ ഭാവി മദ്രാസ് വാസത്തേക്കാള്‍ കുഴങ്ങുമെന്നുള്ളതു കൊണ്ട്, ‘അണ്ണാച്ചികളുടെ’ നാട്ടില്‍ ജോലി ചെയ്യുന്നതിന്റെ ഇഷ്ടക്കേട് ഞാന്‍ പുറത്ത് കാട്ടിയില്ല. (പിന്നീട് ഈ അണ്ണാച്ചികളെ ഞാന്‍ ബഹുമാനിക്കാന്‍ തുടങ്ങി എന്നുള്ളത് വേറെ കാര്യം. നമ്മള് കുറെ കാര്യങ്ങള്‍ അവരെ കണ്ടു പഠിക്കേണ്ടതുണ്ട്.)
അതു വരെ ‘വിഷ്വല്‍ ബേസിക്’ ഉപയോഗിച്ച് മാത്രം ചെറുവക പ്രോഗ്രാമിങ്ങ് ചെയ്തിരുന്ന ഞാന്‍ എങ്ങിനെയെങ്കിലും ജാവയിലേക്കോ മറ്റോ ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അന്ന് ‘ജാവക്കാര്‍‘ ചെയ്യുന്ന കാര്യങ്ങള്‍ നോക്കി കൊതിയോടെ ഇരിക്കുക എന്നുള്ളത് എന്റെ ഹോബിയായി മാറിയിരുന്നു. ഓഫീസിലെ ‘വി ഐ പി സാറന്മാര്‘ എന്നെങ്കിലും കനിയും എന്നുള്ള എന്റെ പ്രതീക്ഷകളൊക്കെ തെറ്റിയിരുന്ന സമയവുമായിരുന്നു അന്ന്. ഓടിച്ചിട്ടു തല്ലിയാലോ അതോ ഉച്ചക്കുള്ള ഇറച്ചിയും മീനും കണ്ടാല്‍ ഒടുക്കത്തെ സ്നേഹം കാണിച്ചിരുന്ന അവന്മാര്ക്ക് ഭക്ഷണത്തില്‍ മായമോ, സോപ്പും പൊടിയോ കലര്‍ത്തി കൊടുത്താലോ എന്നൊക്കെയുള്ള ബുദ്ധികള്‍ ഞാന്‍ മനസ്സിലിട്ട് ഉഷാറാക്കിക്കൊണ്ടിരുന്നു. സെമിനാറുകളിലും, മറ്റു മീറ്റിങ്ങുകളിലും, ഞാനും എന്റെ സഹപ്രവര്‍ത്തകരും ചെയ്യുന്നത് ഒന്നുമില്ലെന്നുള്ള ‘അവരുടെ യാഥാര്‍ഥ്യം‘ എനിക്ക് ‘അത്യാവശ്യം മനസ്സിലായെങ്കിലും‘ കുറച്ചുകാലം പുറത്തുകാണിച്ചില്ല; എന്നു മാത്രമല്ല എനിക്ക് അവരോടുള്ള നീരസം കൂടിക്കൂടി വന്നു. അതിനിടക്കാണ് ബി എസ് എന്‍ എല്‍ ന്റെ ഒരു പ്രൊജെക്റ്റ് വന്നത്. അതിലും ഞാന്‍ ഉണ്ടാകാതിരുന്നപ്പോള്‍ എന്റെ സകല പ്രതീക്ഷയും പോയി. വി ബി യില്‍ ജോലി ചെയ്തിരുന്ന ഞാന്‍, ജാവയില്‍ കടക്കാനുള്ള എന്റെ ആഗ്രഹം കാണിക്കാനായി സെമിനാറുകളില്‍ വി ബി യെ തള്ളിപ്പറഞ്ഞു കൊണ്ടിരുന്നു. അതും പറഞ്ഞ് തമാശിച്ചു എന്നല്ലാതെ, എന്റെ പ്രകടനങ്ങള്‍ക്ക് ഫലം കാണുകയുണ്ടായില്ല.
Labels:
ബി ഐ പി എല്‍
Sunday, May 18, 2008
അറ്റെന്‍ഡ് ചെയ്ത്
പിറ്റേന്ന് വൈകിട്ടാണ് മദ്രാസില്‍ പോകേണ്ടത്. അതുകൊണ്ട് ഓഫീസ് സമയം കഴിഞ്ഞ്, അന്നു തന്നെ ഒരു പ്രശാന്തിന്റെ ഇന്‍ഡ്രഡക്ഷന്‍ ക്ലാസ് ഉണ്ട്. പ്രൊജെക്റ്റിനെക്കുറിച്ചും, ഉപയോഗിക്കുന്ന ടെക്നോളജീസിനെക്കുറിച്ചും ഒരു വിവരണം. എന്നെ സംബന്ധിച്ചാണെങ്കില്‍ അതു വളരെ അത്യാവശ്യമായിരുന്നു. വൈകുന്നേരം ആറുമണിക്ക് വന്ന് ക്ലാസ് അറ്റെന്‍ഡ് ചെയ്ത്, രാത്രിയില്‍ ഓഫീസില്‍ തങ്ങാം എന്നുള്ള തീരുമാനത്തില്‍ ഉച്ചക്ക് ഓഫീസില്‍ നിന്നിറങ്ങി തൃശൂരിലെ സഫയറിലേക്ക് വിട്ടു, ചിക്കന്‍ ബിരിയാണിയടിക്കാന്‍! സന്തോഷ ദിനങ്ങളില്‍ ‘കുശാലായ ഫുഡടി’ എന്നെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പക്ഷെ കഴിക്കുന്നതിനിടയില്‍, മദ്രാസിലെ കഷ്ടപ്പാടുകളോര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ എന്നെ നോക്കി ചിരിച്ചതോ, അവ പരസ്പരം എന്നെ കളിയാക്കിയതോ ഞാന്‍ അറിഞ്ഞില്ല!
വൈകുന്നേരം ഓഫീസിലെത്തിയ ഞാന്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ‘പ്രശ്നത്തെ’ (പ്രശാന്ത്) നോക്കി കുത്തിയിരിപ്പു തുടങ്ങി. നീണ്ട ഒരു മണിക്കൂറിനൊടുവില്‍ തന്റെ ആഗമനം സ്വതസിദ്ധമായ ചിരിയില്‍ അറിയിച്ച് അടുത്തുകണ്ട ഒരു കസേര വലിച്ചിട്ടിരുന്നു. പിന്നെ തുടങ്ങി ‘ബാലീവധം‘ കഥാപ്രസംഗം. പ്രൊജെക്റ്റിന്റെ വിവരണവും, ടെക്നോളജിയും, എന്റെ റോളും, ഞാന്‍ ചെയ്യേണ്ടതും, ചെയ്യാന്‍ പടില്ലാത്തതും തുടങ്ങി ഉണ്ണുന്നതും ഉറങ്ങുന്നതും വരെ (അത്രക്കങ്ങണ്ട് പോയില്ല. എഴുതുമ്പോള്‍ എന്തുമാവാമല്ലോ എന്നുള്ള ചിന്തയാണ് ഇതൊക്കെ ചെയ്യിക്കുന്നത്.) അവന് വിശദീകരിച്ചു കൊണ്ടിരുന്നു. വധം അതിന്റെ പാരമ്യതയിലേക്ക് കടക്കുന്തോറും ഞാന്‍ കൂടുതല്‍ പുകഞ്ഞു തുടങ്ങി . ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞാല്‍ പിന്നെ എന്താണെന്ന് എനിക്കറിയാത്തതിനാല്‍ ഇനിയെങ്ങിനെ പ്രതികരിക്കും എന്നുള്ളത്, ഒരു ചോദ്യ ചിഹ്നമായി എന്റെ മുമ്പില്‍ ബ്രേക് ഡാന്‍സ് ചെയ്തു കൊണ്ടിരുന്നു. എന്നെ എല്ലാം പഠിപ്പിച്ചു വിട്ടാല്‍ മതി എന്ന മദ്രാസ്സില്‍ നിന്നുള്ള ബാബുവിന്റെയും, മനോജിന്റെയും (അനുവാദം കിട്ടിയാല്‍ ഞങ്ങള്‍ വിളിക്കുന്ന പേര് പ്രസിദ്ധീകരിക്കാം. അടങ്ങിയിരുന്നില്ലേല്‍ അടുത്ത പ്രാവശ്യം പോസ്റ്റും! ജാഗ്രതൈ!) ആവശ്യം അപ്പടി നിറവേറ്റാം എന്നുള്ള പ്രശാന്തിന്റെ വ്യാമോഹം അങ്ങ് അമേരിക്കയിലെ ‘ആ വളവിനടുത്തുള്ള‘ ജംഗ്ഷനും കടന്ന് ‘ജോണ്‍ ഐസക്കിന്‘ (ഇതാരാണെന്നറിഞ്ഞില്ലേല്‍ നിങ്ങള്‍ക്കുറക്കം വരില്ലേ? എല്ലാം അറിയണമെന്നു വെച്ചാല്‍ പറ്റില്ല. ഇതൊന്നറിയാതെ പോട്ടെ. അല്ല പിന്നെ!) സ്ത്രീധനമായിക്കിട്ടിയ പത്തേക്കര്‍ കാപ്പിത്തോട്ടത്തില്‍ ചെന്നു വീണു. എന്തിനേറെ പറയുന്നു! അവന് പരാജയം സമ്മതിച്ച് ദയനീയമായി എന്നെ ഒന്നു നോക്കി, ഇനി ‘സ്വയം സേവ‘ എന്നുപറഞ്ഞ് ആസനം വിട്ടെഴുന്നേറ്റു. അന്നേരം അവന്റെ മുഖത്ത് വിരിഞ്ഞ ‘സ്പെഷ്യല്‍ ഇഫക്ട്‘ കണ്ട ഞാന്‍ വേഗം സോറി ചേട്ടാ..ഞാനൊരു പാവമാണേയ്’ എന്നുള്ള ഭാവേന, അവ്ന്റെ മുഖത്ത് പ്രതിഷ്ഠിച്ചിരുന്ന നോട്ടം ‘മമ്മൂട്ടിക്ക്‘ പോലും അസൂയയുണ്ടാക്കുന്ന വിധം അങ്ങ് ശൂന്യതയിലേക്ക് ഡൈവെര്‍ട്ട് ചെയ്തു. എന്നെ ജാവയും അതിനോട് ബന്ധപ്പെട്ട മറ്റു ടെക്നോളജികളും പഠിപ്പിച്ചത് ‘പ്രശാന്ത്’ ആണെന്നു അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവര്ക്കും അറിയാം എന്നുള്ളതായിരുന്നു പെട്ടെന്ന് വിശദീകരണം നിര്‍ത്താന്‍ അവനെ നിര്‍ബന്ധിതനാക്കിയത്. ഇക്കാര്യം എനിക്കും ‘പ്രശ്നത്തിനും’ അറിയാമെന്നുള്ളതു കൊണ്ട് രണ്ട് പേര്‍ക്കും അക്കാര്യത്തില്‍ നോ ഒബ്ജെക്ഷന്‍.
വൈകുന്നേരം ഓഫീസിലെത്തിയ ഞാന്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ‘പ്രശ്നത്തെ’ (പ്രശാന്ത്) നോക്കി കുത്തിയിരിപ്പു തുടങ്ങി. നീണ്ട ഒരു മണിക്കൂറിനൊടുവില്‍ തന്റെ ആഗമനം സ്വതസിദ്ധമായ ചിരിയില്‍ അറിയിച്ച് അടുത്തുകണ്ട ഒരു കസേര വലിച്ചിട്ടിരുന്നു. പിന്നെ തുടങ്ങി ‘ബാലീവധം‘ കഥാപ്രസംഗം. പ്രൊജെക്റ്റിന്റെ വിവരണവും, ടെക്നോളജിയും, എന്റെ റോളും, ഞാന്‍ ചെയ്യേണ്ടതും, ചെയ്യാന്‍ പടില്ലാത്തതും തുടങ്ങി ഉണ്ണുന്നതും ഉറങ്ങുന്നതും വരെ (അത്രക്കങ്ങണ്ട് പോയില്ല. എഴുതുമ്പോള്‍ എന്തുമാവാമല്ലോ എന്നുള്ള ചിന്തയാണ് ഇതൊക്കെ ചെയ്യിക്കുന്നത്.) അവന് വിശദീകരിച്ചു കൊണ്ടിരുന്നു. വധം അതിന്റെ പാരമ്യതയിലേക്ക് കടക്കുന്തോറും ഞാന്‍ കൂടുതല്‍ പുകഞ്ഞു തുടങ്ങി . ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞാല്‍ പിന്നെ എന്താണെന്ന് എനിക്കറിയാത്തതിനാല്‍ ഇനിയെങ്ങിനെ പ്രതികരിക്കും എന്നുള്ളത്, ഒരു ചോദ്യ ചിഹ്നമായി എന്റെ മുമ്പില്‍ ബ്രേക് ഡാന്‍സ് ചെയ്തു കൊണ്ടിരുന്നു. എന്നെ എല്ലാം പഠിപ്പിച്ചു വിട്ടാല്‍ മതി എന്ന മദ്രാസ്സില്‍ നിന്നുള്ള ബാബുവിന്റെയും, മനോജിന്റെയും (അനുവാദം കിട്ടിയാല്‍ ഞങ്ങള്‍ വിളിക്കുന്ന പേര് പ്രസിദ്ധീകരിക്കാം. അടങ്ങിയിരുന്നില്ലേല്‍ അടുത്ത പ്രാവശ്യം പോസ്റ്റും! ജാഗ്രതൈ!) ആവശ്യം അപ്പടി നിറവേറ്റാം എന്നുള്ള പ്രശാന്തിന്റെ വ്യാമോഹം അങ്ങ് അമേരിക്കയിലെ ‘ആ വളവിനടുത്തുള്ള‘ ജംഗ്ഷനും കടന്ന് ‘ജോണ്‍ ഐസക്കിന്‘ (ഇതാരാണെന്നറിഞ്ഞില്ലേല്‍ നിങ്ങള്‍ക്കുറക്കം വരില്ലേ? എല്ലാം അറിയണമെന്നു വെച്ചാല്‍ പറ്റില്ല. ഇതൊന്നറിയാതെ പോട്ടെ. അല്ല പിന്നെ!) സ്ത്രീധനമായിക്കിട്ടിയ പത്തേക്കര്‍ കാപ്പിത്തോട്ടത്തില്‍ ചെന്നു വീണു. എന്തിനേറെ പറയുന്നു! അവന് പരാജയം സമ്മതിച്ച് ദയനീയമായി എന്നെ ഒന്നു നോക്കി, ഇനി ‘സ്വയം സേവ‘ എന്നുപറഞ്ഞ് ആസനം വിട്ടെഴുന്നേറ്റു. അന്നേരം അവന്റെ മുഖത്ത് വിരിഞ്ഞ ‘സ്പെഷ്യല്‍ ഇഫക്ട്‘ കണ്ട ഞാന്‍ വേഗം സോറി ചേട്ടാ..ഞാനൊരു പാവമാണേയ്’ എന്നുള്ള ഭാവേന, അവ്ന്റെ മുഖത്ത് പ്രതിഷ്ഠിച്ചിരുന്ന നോട്ടം ‘മമ്മൂട്ടിക്ക്‘ പോലും അസൂയയുണ്ടാക്കുന്ന വിധം അങ്ങ് ശൂന്യതയിലേക്ക് ഡൈവെര്‍ട്ട് ചെയ്തു. എന്നെ ജാവയും അതിനോട് ബന്ധപ്പെട്ട മറ്റു ടെക്നോളജികളും പഠിപ്പിച്ചത് ‘പ്രശാന്ത്’ ആണെന്നു അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവര്ക്കും അറിയാം എന്നുള്ളതായിരുന്നു പെട്ടെന്ന് വിശദീകരണം നിര്‍ത്താന്‍ അവനെ നിര്‍ബന്ധിതനാക്കിയത്. ഇക്കാര്യം എനിക്കും ‘പ്രശ്നത്തിനും’ അറിയാമെന്നുള്ളതു കൊണ്ട് രണ്ട് പേര്‍ക്കും അക്കാര്യത്തില്‍ നോ ഒബ്ജെക്ഷന്‍.
Labels:
കഷ്ണങ്ങള്‍ എന്നെ
Subscribe to:
Posts (Atom)